ബർലിൻ: കടുത്ത വേനൽച്ചൂടിന് പിന്നാലെ ജർമനിയുടെ വടക്കൻ-കിഴക്കൻ സംസ്ഥാനങ്ങളെ മുൾമുനയിലാഴ്ത്തി പ്രകൃതിക്ഷോഭം. തിങ്കളാഴ്ച രാത്രിയോടെ ആരംഭിച്ച ശക്തമായ കൊടുങ്കാറ്റിലും അതിശക്തമായ മഴയിലും ആലിപ്പഴ വർഷത്തിലും രാജ്യത്ത് വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പലയിടങ്ങളിലും ഗോൾഫ് ബോളിന്റെ വലിപ്പത്തിലുള്ള കൂറ്റൻ ആലിപ്പഴങ്ങളാണ് പതിച്ചത്. ഇത് വീടുകളുടെ മേൽക്കൂരകൾ തകർക്കുകയും റോഡിൽ നിർത്തിയിട്ടിരുന്ന നൂറുകണക്കിന് കാറുകളുടെ ചില്ലുകൾ തകർത്ത് ബോഡി പൂർണ്മായി തകർക്കുകയും ചെയ്തു. വടക്കൻ ജർമ്മനിയിലെ പല നഗരങ്ങളും മിനിറ്റുകൾക്കകം പ്രളയത്തിലാവുകയും മധ്യവേനൽക്കാലത്ത് നാട് പൂർണമായും മഞ്ഞുമൂടിയ അവസ്ഥയിലാവുകയും ചെയ്തു.